2019 സെപ്റ്റംബർ 7, ശനിയാഴ്‌ച

കടപുഴകി വീഴുന്നു വന്‍മരമെങ്കിലും ,
തായിവേരു തേടുന്നതെന്തിനാണ്?

ഇനിയും മരിക്കാത്ത പുഴയുടെചിത്രങ്ങള്‍
ചെളിമണ്ണു ചികയുന്നതെന്തിനാണ്?

കണ്ണഞ്ചിപ്പിക്കുന്ന പകലിന്‍റെ പ്രകാശവും ,
കുത്തിനിറച്ചേതോ രാവിന്‍റെ ഇരുട്ടും
ഉള്ളിന്‍ ഭയംകോരി വിതറുന്നതെന്തിനാണ്?

ജനിച്ചുവീണപ്പോള്‍ മുതല്‍ നീയറിഞ്ഞ ,
ഉപ്പിന്‍റെസ്വാദും വരണ്ടനാവിനെ തണുപ്പിച്ച
നീര്‍ത്തുള്ളികളുo ഇനിയെന്നും നിനക്കന്ന്യം.

വലിച്ചെറിയപ്പെടുന്ന ചവറുകൂനകളില്‍ ,
നിന്നുയരുന്ന ചീഞ്ഞഗന്ധമിനിയും
നിന്‍റെ തലച്ചോറിനെ മത്തുപിടിപ്പിക്കില്ല.

മണ്ണിലുറച്ചുപോയ ഉരുകാത്ത പഴമയുടെ,
അസ്ഥികൂടങ്ങളില്‍ പതിയിരിക്കുന്ന
ആത്മാവിന്‍റെ കുഞ്ഞു കണികളെയും
മഹാമാരിയെയുo ഇനി  ഭയപ്പെടെണ്ടണ്ട.

കാരണം അവയിലോന്നായി നിനക്കും ,
മനുഷ്യന്‍റെ ഓര്‍മ്മകളില്‍ നിന്നുമകന്നു
വീണ്ടും അമീബയായ് കടലാഴങ്ങളില്‍
പുനര്‍ജ്ജനി തേടാം വേദനയറിയാതെ...!!
നാസ്തികനായ ഞാൻ ആസ്തികമായ മാനവസ്നേഹത്തിൽ വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഒരേ കണ്ണിലൂടെ നോക്കിക്കാണാനാണെനിക്കിഷ്ടം. എല്ലാമതങ്ങളും പ്രതിധാനം ചെയ്യുന്നത് ലോകത്തിന്റെ നന്മയാണ് എന്നാൽ സത്യവിശ്വാസികളാവേണ്ട മനുഷ്യർ അന്ധവിശ്വാസങ്ങൾക്കടിപ്പെട്ട് മതത്തിന്റെ നിയമാവലികളിൽനിന്നും ദൈവീകാനുഗ്രഹഹങ്ങളിൽനിന്നും പുറന്തള്ളപ്പെടുകയും അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ കാഴ്ചകള്‍.

സമൂഹത്തെ ഒന്നായി സ്നേഹിക്കാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും ഉതകുംവിധമാകണം  മതങ്ങളുടേയും വിശ്വസികളുടെയും പ്രവർത്തനങ്ങൾ.

ലോകമിന്ന് അശാന്തിയുടെ  പാതയിലാണ്, ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് ഓരോ ജീവനും അത് നിരത്തുകളിലാവാം പള്ളിയിലാവാം സ്വന്തം ഭവനത്തിൽതന്നെയാവാം ആത്മപരിശോധനക്കായി നാം മുന്നിട്ടിറങ്ങേണ്ട കാലമധിക്രമിച്ചിരിക്കുന്നു.

സംസ്‌കൃതികൾ മരിക്കാതിരിക്കാൻ വിശ്വാസങ്ങൾ തകർക്കപ്പെടാതിരിക്കാൻ നമ്മുടെ തലമുറകൾ സാഹോദര്യത്തോടെ നിർഭയം വസിക്കുവാൻ അതിലുപരി ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി നാമൊന്നായി ജ്ഞാനദൃഷ്ടിയോടെ ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ.

.നന്ദി...നമസ്ക്കാരം.