2019 സെപ്റ്റംബർ 7, ശനിയാഴ്‌ച

കടപുഴകി വീഴുന്നു വന്‍മരമെങ്കിലും ,
തായിവേരു തേടുന്നതെന്തിനാണ്?

ഇനിയും മരിക്കാത്ത പുഴയുടെചിത്രങ്ങള്‍
ചെളിമണ്ണു ചികയുന്നതെന്തിനാണ്?

കണ്ണഞ്ചിപ്പിക്കുന്ന പകലിന്‍റെ പ്രകാശവും ,
കുത്തിനിറച്ചേതോ രാവിന്‍റെ ഇരുട്ടും
ഉള്ളിന്‍ ഭയംകോരി വിതറുന്നതെന്തിനാണ്?

ജനിച്ചുവീണപ്പോള്‍ മുതല്‍ നീയറിഞ്ഞ ,
ഉപ്പിന്‍റെസ്വാദും വരണ്ടനാവിനെ തണുപ്പിച്ച
നീര്‍ത്തുള്ളികളുo ഇനിയെന്നും നിനക്കന്ന്യം.

വലിച്ചെറിയപ്പെടുന്ന ചവറുകൂനകളില്‍ ,
നിന്നുയരുന്ന ചീഞ്ഞഗന്ധമിനിയും
നിന്‍റെ തലച്ചോറിനെ മത്തുപിടിപ്പിക്കില്ല.

മണ്ണിലുറച്ചുപോയ ഉരുകാത്ത പഴമയുടെ,
അസ്ഥികൂടങ്ങളില്‍ പതിയിരിക്കുന്ന
ആത്മാവിന്‍റെ കുഞ്ഞു കണികളെയും
മഹാമാരിയെയുo ഇനി  ഭയപ്പെടെണ്ടണ്ട.

കാരണം അവയിലോന്നായി നിനക്കും ,
മനുഷ്യന്‍റെ ഓര്‍മ്മകളില്‍ നിന്നുമകന്നു
വീണ്ടും അമീബയായ് കടലാഴങ്ങളില്‍
പുനര്‍ജ്ജനി തേടാം വേദനയറിയാതെ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ