2014 ജനുവരി 19, ഞായറാഴ്‌ച

****ഇരുളിന്‍റെ ചിന്തകള്‍***

ഇരുട്ട്...,
നമുക്കിന്നുചുറ്റുംഇരുട്ടു മാത്രം.
അകവുംപുറവുംനിറയുന്നീയിരുട്ട്‌ , 
ഈ..പകലിനുപോലുമിന്നു കൂരിരുട്ട്.

കാതില്‍തറക്കാത്തവിലപങ്ങളില്ലിനി,
കരലളലിയിക്കുവാന്‍കണ്ണീരുമില്ല.
അദ്വൈതമെങ്ങോപോയ്‌മറഞ്ഞിവിടിന്നു,
അധര്‍വ്വവേദങ്ങളത്രേചുറ്റുംപരക്കുന്നു.

പകല്‍ക്കണ്ണുമായൊരുകഴുകനീയിരുളില്‍ ,
മനുഷ്യന്‍റെപച്ചമാംസംകൊത്തിപ്പറിക്കുന്നു.
ഇരുള്‍നിറയുoകുടിലചിന്തകള്‍, കപടഭാഷകള്‍,
സ്വന്തരക്തവുംദേഹിയുoവരെയൂറ്റിക്കുടിക്കുന്നു.

പുണ്ണ്യംതേടുന്നദേവാലയങ്ങള്‍ക്കു പിന്നിലും ,
കലാലയങ്ങളില്‍, തെരുവോരങ്ങളില്‍...,
സ്വന്തവീട്ടില്‍പോലുo, മാംസംകൊത്തിപ്പറിക്കുo ,
നിണമാണുമണമാണീയിരുളിന്‍റെവീഥിയില്‍.

മരവിച്ചമനസ്സുംശരീരവുംപിന്നെയുടല്‍ ,
വിട്ടുപിരിയുവാന്‍വെമ്പുന്നപ്രാണനും ,
യാത്രാമൊഴികള്‍ക്കുനേരമില്ലിനിയൊട്ടും ,
നേരംപോലുമിന്നിരുളിന്‍റെപിടിയിലായ്.

ശൂന്യതപരത്തുംമീ നിര്‍വികാരതക്കുള്ളില്‍ ,
വെറുതെനിത്യതതേടിയലയുന്നാത്മാവ്.
ഇരുള്‍മറക്കുന്നുചിന്തകള്‍ പിന്നെ,
നമുക്കിന്നുചുറ്റുംഇരുട്ടു മാത്രം.

അജു ജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ