2014 ജനുവരി 19, ഞായറാഴ്‌ച

------ജീവാമൃതം-----

കുളിരായിമഞ്ഞായിമഴത്തുള്ളിയായി നീ,
ഈമണ്ണിലുംവിണ്ണിലുംതീര്‍ക്കുന്നുചാരുത.
ഉയിരിന്‍റെയുയിരായുലകിന്‍റെയുള്ളില്‍,
ജീവസ്പന്ദനമായിനീയിന്നുംതുടിക്കുന്നു.
മരുക്കാടുമാറ്റിനീഹരിതാഭമാക്കിയെന്‍,
മണ്ണിന്‍രുവിലൂടോഴുകുന്നരുവിയായ്.
പുഴയായ്,കടലായഖിലാണ്ഡമൊക്കെയും , 
അമ്മയായന്നദാദാവായിവാഴുന്നൂഴിയില്‍.
നീമണ്ണില്‍വിരിയിച്ചപൂക്കാലമോക്കെയും,
ഇന്നെന്‍റെമനസ്സില്‍നിറംമങ്ങുമോര്‍മ്മകള്‍.
ഓര്‍ക്കുക,പുഴയേറിപണിയുമീകോട്ടകള്‍,
നാളെമര്‍ത്യകുലത്തിന്‍റെകണ്ണുനീരായീടും.
ഇന്നുമലകീറിയെടുക്കുന്നമണ്ണിന്‍റെചാരുത,
നാളെനിനക്കൊരുമരുക്കാടുതീര്‍ത്തിടും.
പിടയുന്നപ്രാണനുടല്‍വിട്ടുപിരിയുമ്പോള്‍,
തൊണ്ടനനക്കുവാന്‍നിന്‍റെകണ്ണുനീര്‍മാത്രം.
നെറികെട്ടചിന്തകള്‍കൊണ്ടുചാലിച്ചൊരു,
നേരിന്‍റെനിറക്കൂട്ടുമാത്രമാണിന്നിന്‍മുഖം.
വര്‍ണ്ണംവെടിഞ്ഞയീമണ്ണിന്‍റെമാറില്‍ഞാന്‍
തിരയുന്നുവര്‍ണ്ണമില്ലാത്തൊരുജീവകണം.

സസ്നേഹം,
അജു ജോര്ജ്ല മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ